സ്വന്തം വിഷമങ്ങൾ മറ്റുള്ളവനോട് പറയാതെ അന്യരുടെ വിഷമങ്ങൾക്കു പരിഹാര മാർഗ്ഗം തേടി ഒഴിവു സമയം ചിലവഴിച്ചും സംഘടനാ രംഗത്ത് പിന്നണിയിൽ നിശബ്ദ സേവനങ്ങൾ ചെയ്തും നാട്ടിൽ കഴിഞ്ഞിരുന്നപ്പോൾ സാമ്പത്തിക പ്രാരാബ്ധങ്ങളാൽ ജീവിതം വഴിമുട്ടുമെന്ന് തോന്നിയപ്പോഴാണ് റിയാദിലേക്ക് യാത്ര തിരിച്ചത്. ജോലി തേടി വന്നപ്പോൾ എനിക്ക് സഹായ സഹകരണം ചെയ്തതിൽ പരിചയമുള്ളവരും ഇല്ലാത്തവരും നാട്ടുകാരും കൂട്ടുകാരുമുണ്ടായിരുന്നു.
ആദ്യമായി സമൂസ പണിക്ക്
വേണ്ടിയാണ് റിയാദ് നമ്പയിലെ ഓട്ടോമാറ്റിക് ബാക്കറിയിൽ എത്തിയത്.
കാലത്ത് 09 മണിമുതൽ അത്താഴം വരെയുള്ള തുടർച്ചയായ ജോലിയിൽ മൂന്നു ദിവസം തുടർന്നപ്പോൾ എന്റെ വിഷമം കണ്ട ഹൈന്ദവ സുഹൃത്ത് അതേ കമ്പനിയിൽ മറ്റൊരു ജോലിക്ക് അവസരം തന്നു. കാലചക്രം ചലിച്ചപ്പോൾ പിന്നീട് പലജോലികളിലും ഞാൻ മുഴുകി. ഒരു വർഷത്തോളം റിയാദിലെ പ്രാന്തപ്രദേശങ്ങളിൽ കഴിച്ചു കൂട്ടി.
പിന്നീട് ദമ്മാമ്മിലെ സംഘടനാ ബന്ധുക്കളുടെ സഹായത്താൽ ഇവിടെ എത്തുകയും നല്ലൊരു ജോലിയിൽ പ്രവേശിക്കുവാനും കഴിഞ്ഞു. നാട്ടിൽ ലഭിക്കാത്ത സന്തോഷം നേതാക്കന്മാർ വരുമ്പോൾ അവരെ അടുത്തറിയാനും നേരിൽ ദു ആ വസ്വിയ്യത്ത് ചെയ്യാനും അവസരം ലഭിക്കുന്നുവെന്നതാണ്. പത്ത് വർഷത്തിലധികമായി ദമ്മമ്മിൽ ജോലി ചെയ്യുന്ന ഈ വിനീതന് അനുഭവങ്ങൾ അയവിറക്കാൻ ഏറെയുണ്ടെങ്കിലും സമയക്കുറവിനാൽ ചുരുക്കട്ടെ. കിഴക്കൻ പ്രവിശ്യ അടിസ്ഥാനത്തിൽ സംഘടനാ രംഗത്ത് സജീവമായിരുന്ന കാലത്ത് എസ്.വൈ.എസ്, ആർ.എസ്.സി തുടങ്ങിയ സംഘടനകളുടെ പരിപാടികൾ വളരെയധികം സന്തോഷം ലഭിക്കുന്ന ഘടകങ്ങളായിരുന്നു.
സമൂഹത്തിന്റെ താഴെ തട്ടിൽ ചെന്ന് സംവദിക്കാൻ നാം തയ്യാറായാൽ പ്രവാസജീവിതത്തിലും നമുക്ക് സന്തോഷം ലഭിക്കും. റബ്ബ് അനുഗ്രഹിക്കട്ടെ.. ആമീൻ..!
No comments:
Post a Comment