ഇത് തളിർ

കർമ്മ സമൃദ്ധമായ ഇന്നലകളുടെ ത്യാഗബന്ധുരമായ ഉൾപ്പിരിവുകളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി, ആരെയും കാത്തു നില്ക്കാതെ വ്രണിത ഹൃദയങ്ങളുടെ ശ്യാമരക്തം പുരണ്ട ജീർണ്ണ മാലിന്യങ്ങളുടെ നെയ്പ്പാട് കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നി ദ്രാവകങ്ങളിലൂടെ കഠിനമായി തുഴഞ്ഞു, അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞു മാറ്റി പ്രവാസത്തിന്റെ ഈ തീക്കടൽ മുറിച്ചു നീന്തുമ്പോൾ ആ നെഞ്ചിടിപ്പിന്റെ താളമിത...അക്ഷരങ്ങളായി ജന്മമണിഞ്ഞ് നിങ്ങളെ തേടുന്നു..... സ്വീകരിച്ചാലും.

സൃഷ്ടികളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു

തളിർ ഇ-മാഗസിനിലേക്ക്‌ ലേഖനം, കഥ, കവിത, കത്തുകൾ തുടങ്ങി നിങ്ങളുടെ എല്ലാ സർഗ സൃഷ്ടികളും ക്ഷണിക്കുന്നു. ഒപ്പം വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുക..! ഇമെയിൽ വിലാസം: rscdmmculturalcouncil@gmail.com

ഈദുൽ ഫിത്വർ / സൈദ് സഖാഫി

മുസ് ലിംകളുടെ രണ്ട് ആഘോഷദിനങ്ങളാണ് ഈദുൽ അള്ഹയും ഈദുൽ ഫിത്വറും. ഒന്നാമത്തേതിന് ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുനാൾ എന്നും രണ്ടാമത്തേതിന് ചെറിയ പെരുന്നാൾ എന്നും പറയുന്നു.ഈ ദിനം ഒരു ആഘോഷ സുദിനമാക്കാൻ പ്രധാനകാരണമുണ്ട്. വിശുദ്ധ റമളാൻ മോചനത്തിന്റെ മാസമാണ് പശ്ചാതപിച്ചു പ്രാർത്ഥിച്ചു ആരാധനാനിരതമാകുന്ന വിശ്വാസികൾക്ക് പാപത്തിൽ നിന്നും നരകത്തിൽ നിന്നുമുള്ള മോചനത്തിന്റെ മാസം. അതിനു സമാപ്തി കുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്വർ വരുന്നത്. അത് കൊണ്ട് തന്നെ അത്യധികം നന്ദി ബോധത്തോടെ യാണ് വിശ്വാസികൾ ഈ സുദിനത്തെ വരവേല്ക്കുന്നത്. തക്ബീ, ഫിത്വർ സക്കാത്ത്, പെരുന്നാൾ നിസ്കാരം, പ്രാർത്ഥന, ദാന ധർമ്മങ്ങൾ, കുടുംബ സന്ദർശനം. രോഗികളെ സന്ദർശിക്കൾ, സൗഹൃദം പുതുക്കൽ മുതലായവയാണ് അന്നത്തെ പ്രധാന ആരാധനകൾ, നന്ദി പ്രകടനങ്ങൾ.
ആഘോഷത്തിന്റെയു സന്തോഷത്തിന്റെയും ദിനമായ പെരുന്നാളിൽ നോമ്പെടുക്കൾ നിഷിദ്ധമാണ്. ആയിശ(റ)റിപ്പോർട്ട് ചെയ്യുന്ന ഒരു സംഭവം കാണുക. അൻസ്വാറുകളുടെ കുടുംബത്തില്പെട്ട രണ്ട് പെൺകുട്ടികൾ എന്റെ സമീപത്ത് നില്ക്കുമ്പോൾ അബൂബക്കർ(റ) കടന്നുവന്നു. ബു ആസ് യുദ്ധ ദിവസം അൻസ്വാറുകൾ ആലപിച്ച പാട്ട് പാടുകയായിരുന്നു ആ പെൺകുട്ടികൾ. അവർ അറിയപ്പെട്ട പതിവു ഗായകരായിരുന്നില്ല. അപ്പോൾ പിശാചിന്റെ ചൂളം വിളി അലാഹുവിന്റെ പ്രവാചകരുടെ വീട്ടിലോ? എന്ന് അബൂബക്കർ സിദ്ദീഖ്(റ) ചോദിച്ചു. അത് പെരുന്നാൾ ദിനത്തിലായിരുന്നു. റസൂൽ(സ) പറഞ്ഞു, ഓ.. അബൂബക്കർ എല്ലാ ജനവിഭാഗത്തിനും ഒരു ആഘോഷമുണ്ട്. ഇത് നമ്മുടെ ആഘോഷ ദിവസമാണ്(മുസ് ലിം)


ആഘോഷവും വിനോദവും കാട് കയറാതിരിക്കാൻ നാം ശ്രദ്ധിക്കണം. ഇതര സമുദായങ്ങളുടെ ആഘോഷങ്ങളെ അന്ധമായി അനുകരിച്ച് സാംസ്കാരിക വ്യക്തിത്വം കളഞ്ഞു കുളിക്കാൻ പാടില്ല.മദ്യപാനവും ചൂതാട്ടവും സിനിമയും നാടകവും നിഷിദ്ധമാണെന്ന് മനസ്സിലാക്കിം നാം അതിൽ നിന്ന് ഒഴിഞ്ഞു നില്ക്കണം. പരിശുദ്ധ റമളാനിൽ നാം ഉണ്ടാക്കിയ ആത്മീയ ചൈതന്യം പെരുന്നാളോടു കൂടി നഷ്ടപ്പെട്ടു കൂടാ.
 റമളാൻ നമ്മിൽ നിന്ന് ഖൈറായി സ്വീകരിച്ചു എന്നതിന്‌ പണ്ഡിതന്മാർ പറയുന്ന അടയാളം അവന്റെ ജീവിതം നോക്കി മനസ്സിലാക്കാം എന്നാണ്. നല്ല വിഷയങ്ങളുമായി അവൻ നിരന്തരം ബന്ധപ്പെടുന്നുവെങ്കിൽ അത് റമളാൻ അനുകൂലമായതിന്റെ ലക്ഷണവും വൃത്തികെട്ട പ്രവർത്തങ്ങളിൽ വീണ്ടും അവൻ സജീവമാകുന്നുവെങ്കിലവനിൽ നിന്ന് റമളാൻ അല്ലാഹു സ്വീകരിച്ചിട്ടില്ല. അവനെ ശപിച്ചു എന്നതിന്റെ തെളിവാണ്. അല്ലാഹു നമുക്ക് തന്ന സമയങ്ങൾ മുഴുവൻ അവന്റെ ദീനീ ഖിദ് മത്തിൽ ചെലവഴിക്കാനും ഇഖ് ലാസോടെ സംഘടനാ പ്രവർത്തനം നടത്താനും അവസരം നല്കട്ടെ. ആമീൻ
എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച് കൊണ്ട് എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ.....
അല്ലാഹു അക് ബർ....വലില്ലാഹിൽ ഹംദ്

No comments:

Post a Comment