ഇത് തളിർ

കർമ്മ സമൃദ്ധമായ ഇന്നലകളുടെ ത്യാഗബന്ധുരമായ ഉൾപ്പിരിവുകളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി, ആരെയും കാത്തു നില്ക്കാതെ വ്രണിത ഹൃദയങ്ങളുടെ ശ്യാമരക്തം പുരണ്ട ജീർണ്ണ മാലിന്യങ്ങളുടെ നെയ്പ്പാട് കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നി ദ്രാവകങ്ങളിലൂടെ കഠിനമായി തുഴഞ്ഞു, അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞു മാറ്റി പ്രവാസത്തിന്റെ ഈ തീക്കടൽ മുറിച്ചു നീന്തുമ്പോൾ ആ നെഞ്ചിടിപ്പിന്റെ താളമിത...അക്ഷരങ്ങളായി ജന്മമണിഞ്ഞ് നിങ്ങളെ തേടുന്നു..... സ്വീകരിച്ചാലും.

സൃഷ്ടികളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു

തളിർ ഇ-മാഗസിനിലേക്ക്‌ ലേഖനം, കഥ, കവിത, കത്തുകൾ തുടങ്ങി നിങ്ങളുടെ എല്ലാ സർഗ സൃഷ്ടികളും ക്ഷണിക്കുന്നു. ഒപ്പം വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുക..! ഇമെയിൽ വിലാസം: rscdmmculturalcouncil@gmail.com

മനസ്സകത്ത്‌ ശാന്തി വരട്ടെ.. / അബൂ ലമീസ സഅദി താഴേക്കാട്‌

സാമൂഹിക ജീവിയായ മനുഷ്യൻ നിരന്തരം മറ്റുള്ളവരുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുന്നു. ജീവിത സഞ്ചാര മാർഗങ്ങളിൽ മുഴുകുന്ന മർത്ഥ്യനു വെറുതെയിരിക്കാൻ കഴിയില്ല. ബാഹ്യ-ആന്തരിക അവയവങ്ങൾ എപ്പോഴും പ്രവർത്തന നിരതമായിരിക്കും.
ഏതു രംഗത്ത് പ്രവർത്തിച്ചാലും ധാർമ്മിക പരിധികൾ ലംഘിക്കാൻ പാടില്ലെന്നത് അല്ലാഹുവിന്റെ ആജ്ഞയാണ്. അവയവങ്ങൾ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അതിനു വേണ്ടി അവയെ ഉപയോഗപ്പെടുത്താൻ മാത്രമേ മനുഷ്യർക്ക് അവകാശമുള്ളൂ. അല്ലാത്ത പക്ഷം ആ അവയവങ്ങൾ നല്കി അനുഗ്രഹിച്ച് നാഥനെ ധിക്കരിക്കലായി മാറും. പക്ഷെ അശ്രദ്ധയും ഓർമ്മക്കുറവും മനുഷ്യന്റെ കൂടെപ്പിറപ്പാണ്. ആദ്യപിതാവ് ആദം(അ) തന്നെ ഒരു വേള അല്ലാഹുവിന്റെ നിർദ്ദേശങ്ങളിൽ വന്ന് ഓർമ്മക്കുറവ് കൊണ്ടാണല്ലോ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലെത്തപ്പെടേണ്ടി വന്നത്. അതിനെത്തുടന്ന് മറവി ആദം സന്തതികളുടെ ഒരു സ്വഭാവമായിത്തീർന്നു. ഇടപാടുകൾ നടത്തുമ്പോൾ സാക്ഷികളേ വെക്കണമെന്ന് ഖുർ ആൻ നിർദ്ദേശിക്കാൻ കാരണം അതാണ്.
സ്വയം മറക്കുമ്പോൾ അധാർമ്മികത കടന്നു വരുന്നു. വിവിധ തലങ്ങളിൽ ചിന്തകൊണ്ടും വാക്കു കൊണ്ടും തടി കൊണ്ടും തെറ്റുകൾ പെരുകുന്നു. അത് വഴു ഹൃദയം കറുത്തിരുളുന്നു. പാപങ്ങൾ വർദ്ധിക്കും തോറും കറുത്ത പാടുകൾ വികാസം പ്രാപിക്കുന്നു. ക്രമേണ ഹൃദയത്തെ ഒന്നടങ്കം അത് കീഴടക്കുന്നു. അങ്ങനെ മനുഷ്യന്റെ ശാശ്വത പരാജയത്തിന് അത് കാരണമാകുന്നു.
തിരുനബി (സ) തങ്ങൾ പ്രവചിച്ചതാണിത്. വിശ്വാസി ജാഗ്രത പുലർത്തേണ്ടത് ഇവിടെയാണ്. സ്വയം നിയന്ത്രിതരായിരിക്കണം അവൻ. വിചാര-വികാര-പ്രവൃത്തികൾ മുഴുവനും സൂക്ഷമതയോടെ കൈകാര്യം ചെയ്യണം. ഏതൊരു വിഷയത്തിലേക്ക് പ്രവേശിക്കുമ്പോഴും അതിൽ ഗുണമുണ്ടോ എന്ന് വിലയിരുത്തി വേണം മുതിരാൻ. തിരു നബി(സ) യുടെ വാക്യങ്ങൾ ശ്രദ്ധിക്കുക. ‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവൻ പുണ്യമുള്ളത് മാത്രം സംസാരിക്കട്ടെ..! അല്ലാത്ത പക്ഷം മൗനം പാലിക്കട്ടെ..!“
ഇത് സംസാരത്തിൽ മാത്രമല്ല. പ്രവൃത്തിയിലും ചിന്തയിലും പ്രകടമാകേണ്ടതുണ്ട്. വിജയത്തിന്റെ നിദാനമാണിത്. അല്ലാഹു സർവ്വവും വീക്ഷിക്കുന്നുണ്ട് എന്ന ബോധം വിശ്വാസിയെ കീഴടക്കിയാൽ ഇത്തരം അശ്രദ്ധക്കും മറവില്ലും അത് പരിഹാരമാകും. തീർച്ച... നാഥൻ അനുഗ്രഹിക്കട്ടെ..! ആമീൻ.

No comments:

Post a Comment