ഇത് തളിർ

കർമ്മ സമൃദ്ധമായ ഇന്നലകളുടെ ത്യാഗബന്ധുരമായ ഉൾപ്പിരിവുകളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി, ആരെയും കാത്തു നില്ക്കാതെ വ്രണിത ഹൃദയങ്ങളുടെ ശ്യാമരക്തം പുരണ്ട ജീർണ്ണ മാലിന്യങ്ങളുടെ നെയ്പ്പാട് കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നി ദ്രാവകങ്ങളിലൂടെ കഠിനമായി തുഴഞ്ഞു, അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞു മാറ്റി പ്രവാസത്തിന്റെ ഈ തീക്കടൽ മുറിച്ചു നീന്തുമ്പോൾ ആ നെഞ്ചിടിപ്പിന്റെ താളമിത...അക്ഷരങ്ങളായി ജന്മമണിഞ്ഞ് നിങ്ങളെ തേടുന്നു..... സ്വീകരിച്ചാലും.

സൃഷ്ടികളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു

തളിർ ഇ-മാഗസിനിലേക്ക്‌ ലേഖനം, കഥ, കവിത, കത്തുകൾ തുടങ്ങി നിങ്ങളുടെ എല്ലാ സർഗ സൃഷ്ടികളും ക്ഷണിക്കുന്നു. ഒപ്പം വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുക..! ഇമെയിൽ വിലാസം: rscdmmculturalcouncil@gmail.com

പുണ്യങ്ങളുടെ പൂക്കാലം വിട പറയുമ്പോൾ / അബൂ റുസൈം

സ്വർഗം ചോദിച്ചും നരഗമോചനം കൊതിച്ചും വിശുദ്ധമായ റമളാൻ മാസത്തെ വരവേറ്റ വിശ്വാസി മാനസങ്ങളിൽ ഒരുപാട് പ്രതീക്ഷകൾ നല്കിയാണ് പുണ്യമാസം കടന്നു വന്നത്. വിടവാങ്ങുമ്പോൾ സർവാധിപതിയായ അല്ലാഹുവിന്റെ കാരുണ്യത്തിനും പാപമോചനത്തിനും ഞാൻ അർഹനായിട്ടുണ്ടോ എന്ന് ഓരോ വിശ്വാസിയും ആത്മ വിചിന്തനം നടത്തേണ്ടതുണ്ട്. തിന്മയുടെ ആസക്തിയിൽ പാപപങ്കിലമായ ഹൃദയ തമസ്സുകളെ കഴുകി സ്ഫടിക സമാനമാക്കാനുള്ള അവസരമാണ് ഉടയ തമ്പുരാൻ കനിഞ്ഞ് നല്കിയിരിക്കുന്നത്. അവസരങ്ങളെ മൂല്യ ശോഷണമില്ലാതെ ഉപയുക്ത്മാക്കുവാനും വിജയാശംസകൾ നേർന്നും അവഗണിച്ചവർക്കു ഭീഭൽസമായ ഒരു നാളെയെക്കുറിച്ച് ഓർമ്മപ്പെടുത്തിയും റമളാൻ കളന്നു പോയിരിക്കുകയാണ്.
റമളാനിൽ ലഭിച്ച ആത്മ നിർവൃതിയെ വരും നാളുകളിലെ അമൃതമായി സദാ സേവിക്കാൻ സൗഭാഗ്യം ലഭിച്ചവർക്കു മാത്രമേ അനിഗ്രഹങ്ങൾ പെയ്തിറങ്ങിയ റമളാനിനെ യഥാർത്ഥ അർത്ഥത്തിൽ ആതിഥ്യമരുളാൻ കഴിയൂ. നോമ്പുതുറ വിഭവങ്ങൾ സമൃദ്ധമാക്കുന്നതിനു പകരം ആരാധനയിലും ദാനധർമ്മങ്ങളിലും നിരതമാവുമ്പോഴാണ് നോമ്പിന്റെ അകക്കാമ്പ് അവനിൽ സന്നിവേശിപ്പിക്കപ്പെടുന്നുള്ളൂ. വിശപ്പിന്റെ കാഠിന്യവും ആരാധനയുടെ മാധുര്യവും തിരിച്ചറിഞ്ഞവനു വൃതം ഈമാനിന്റെ പരിമളം നല്കുന്നു. അതെ, വിശുദ്ധിയുടെ നറുമണം പരത്തിയാണ് റമളാൻ അതിവേഗം കടന്നു പോയിരിക്കുന്നത്. അത് ആസ്വദിച്ചവർക്ക് ആശ്വാസം..!

ഭൂതങ്ങളിലെ അരുതായ്മകളിൽ ഖേദിച്ചും വരും നാളുകളെ വിശിഷ്ടമാക്കാനുള്ള ദൃഢപ്രതിജ്ഞയിലും റമളാനിനൊട് വിടചൊല്ലിയവനു മാത്രമെ വൃതവും വൃതമാസവും അർത്ഥപൂർണ്ണമാകുന്നുള്ളൂ. പേരിനെ അന്വർത്ഥമാക്കും വിധം ചൂടിനപ്പുറം ആരാധനയാൽ നിമഗ്നമായി അടിമയുടെ ഭക്തി കൊണ്ട് പാപക്കറകൾ കരിഞ്ഞുണങ്ങി ഇല്ലാതാവണം. അപ്പോഴാണ് ശവ്വാലിന്റെ പൊന്നമ്പിളിക്കീറ് പ്രത്യക്ഷമാകുമ്പോൾ മനതാരിൽ പൂനിലാവ് വിടർന്നതിനു അർത്ഥം വരുന്നുള്ളൂ. ഈദുൽ ഫിത്വറിനും.

ദൈവിക കലപനകൾ ശിർസ്സാ വഹിച്ചു കൊണ്ടും പ്രവാചകനെ അനുധാവനം ചെയ്ത് കൊണ്ടും മാനവൻ ജീവിതത്തെ ക്രമപ്പെടുത്തി ഈ റമളാനിനെ അർത്ഥപൂർണ്ണമാക്കുന്നതോടൊപ്പം തമസ്സിന്റെ ലോകത്ത് നിന്ന് ജീവിതത്തെ അതിജയിച്ച് പുഷ്കലമായ രീതിയെ പുണരണം
പരിശുദ്ധ റമളാനിനു പരിസമാപ്തി കുറിച്ചുകൊണ്ട് കടന്നു വരുന്ന ഈദുൽ ഫിത്വർ ആഘോഷത്തെ സർവ്വ സീമകളും ലംഘിച്ചു കൊണ്ട് ആഭാസമാക്കാതിരിക്കാൻ വിശ്വാസിക്ക് ശ്രദ്ധയുണ്ടാവണം. ഫിത്വർ സക്കാത്തിലൂടെ സഹജീവി സ്നേഹം നിലനിർത്തിയും ആരാധനയിൽ മുഴുകിയും പെരുന്നാൾ പുതിയ ജീവിതത്തിന്റെ നല്ല തുടക്കമാകട്ടെ. അങ്ങനെ ഈ ദിനവും വിശ്വാസിക്ക് പുണ്യങ്ങളുടെ പെരുമഴക്കാലം ...എന്തൊരും സൗഭാഗ്യവും...മഹാശക്തന്രെ ഔദാര്യങ്ങൾ എത്ര സുന്ദരം....
ഈദുൽ ഫിത്വറിനു സ്വാഗതം...
ഈദ് ആശംസകൾ....

No comments:

Post a Comment