ഇത് തളിർ

കർമ്മ സമൃദ്ധമായ ഇന്നലകളുടെ ത്യാഗബന്ധുരമായ ഉൾപ്പിരിവുകളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി, ആരെയും കാത്തു നില്ക്കാതെ വ്രണിത ഹൃദയങ്ങളുടെ ശ്യാമരക്തം പുരണ്ട ജീർണ്ണ മാലിന്യങ്ങളുടെ നെയ്പ്പാട് കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നി ദ്രാവകങ്ങളിലൂടെ കഠിനമായി തുഴഞ്ഞു, അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞു മാറ്റി പ്രവാസത്തിന്റെ ഈ തീക്കടൽ മുറിച്ചു നീന്തുമ്പോൾ ആ നെഞ്ചിടിപ്പിന്റെ താളമിത...അക്ഷരങ്ങളായി ജന്മമണിഞ്ഞ് നിങ്ങളെ തേടുന്നു..... സ്വീകരിച്ചാലും.

സൃഷ്ടികളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു

തളിർ ഇ-മാഗസിനിലേക്ക്‌ ലേഖനം, കഥ, കവിത, കത്തുകൾ തുടങ്ങി നിങ്ങളുടെ എല്ലാ സർഗ സൃഷ്ടികളും ക്ഷണിക്കുന്നു. ഒപ്പം വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുക..! ഇമെയിൽ വിലാസം: rscdmmculturalcouncil@gmail.com

വായന തേടുന്ന പ്രവാസം / അബ്ദുല്ല വിളയിൽ


 പ്രവാസം ഒരു പ്രതീക്ഷയും കാത്തിരിപ്പുമാണ്‌. സന്തോഷങ്ങളുടെയും സന്താപങ്ങളുടെയും ആശയുടെയും നിരാശയുടെയും നീണ്ട കാത്തിരിപ്പ്‌. നിറപ്പകിട്ടാർന്ന ഒരു നുള്ള സ്വപ്നങ്ങളെ മനസ്സിനുള്ളിൽ താലോലിച്ച്‌ കൊണ്ട്‌ ഉറ്റവരെ പിരിഞ്ഞിരിക്കുക എന്ന്‌ വേണമെങ്കിൽ പ്രവാസത്തെക്കുറിച്ച്‌ പറയാം.
പ്രവാസം പല രൂപങ്ങളിലാണെങ്കിലും മനുഷ്യോല്പ്പത്തിയോളം പഴക്കമുണ്ട്തിന്‌. ആദിമ മനുഷ്യനും മനുഷ്യപിതാവുമായ ആദം നബി(അ) യിൽ നിൻന്മാരംഭിക്കുന്നതാണ്‌ പ്രവാസ്ത്തിന്റെ ചരിത്രം.
ഇവിടെ പ്രവാസം ഒരു പരീക്ഷണവും അതേ സമയം പരിരക്ഷണവുമായി മാറുന്ന ഒരു അനിഭവമാണുണ്ടാകുന്നത്‌. ഇരുപത്‌ വർഷത്തിലധികമായി പ്രവാസ ജീവിതം നയിക്കുന്ന ഒരാളുമായി ഈ കുറിപ്പുകാരൻ സംസാരിക്കുകയുണ്ടായി. നീറുന്ന ജീവിതാനിഭവങ്ങളിലൂടെയുള്ള ആ സംസാരത്തിനൊടുവിൽ ഈ പ്രവാസം വായിക്കപ്പെടാതെ അറിയപ്പെടാതെ പോവരുതെന്ന്‌ ഉള്ളിൽ നിന്ന്‌ തോന്നലുയർന്നപ്പോഴാണ്‌ ഇത്‌ എഴുതിപ്പിടിപ്പിക്കാനുള്ള ശ്രമമുണ്ടായത്‌. ഒരു പ്രവാസിയുടെ ജീവിതം എങ്ങനെയാവണമെന്നും എന്താവരുതെന്നും ഈ പ്രവാസിയിൽ നിന്നും വായിച്ചെടുക്കാമെന്നതാവാം അങ്ങനെ തോന്നനുണ്ടായ കാരണം.
ഇത്‌ ബഷീർക്ക.. മലപ്പുറം ജില്ലയിലെ പുളിക്കലുനടുത്ത് പറവൂർ എന്ന കൊച്ചു പ്രദേശത്താണ് താമസം.
സജീവ സുന്നി സഹകാരിയാണ്  ബഷീകർക്ക. അടുത്ത കൂട്ടുകാരും സംഘടനാ ബന്ധുക്കളും ‘പർവൂർ’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ബഷീർ പറവൂർ.സൗദിയിലെ ജിദ്ദയിലും ദമ്മാമ്മിലുമായി ഇരുപത്തിമൂന്ന് വർഷത്തോളമായി ബഷീ ർക്ക പ്രവാസജീവിതം നയിക്കുന്നു. അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നേരത്തെ മനസ്സിലുണ്ടെങ്കിലും ജോലിയും മറ്റുമായി സമയ നിഷ്ഠ് യിൽ നിർബന്ധമുണ്ടായിരുന്ന അദ്ദേഹത്തോടൊപ്പമിരിക്കൽ കഴിയാതെ വന്നു.
അങ്ങനെ ഒരു ദിവസം എന്റെ കാറിലിരുന്ന് കുറെ നേരം തുറന്ന് സംസാരിച്ചു.
കുറിപ്പുകാരൻ: സാമ്പത്തികമായ നേട്ടം ഉദ്ദേശിച്ച് കൊണ്ടാണല്ലോ ഓരോരുത്തരും പ്രവാസത്തിന്റെ കുപ്പായമണിഞ്ഞ് ഈ മരുഭൂമിയിലെത്തുന്നത്. ആ കാര്യത്തിൽ ബഷീർക്ക ഇപ്പോൾ സംതൃപ്തനാണോ? അല്ലെങ്കിൽ ഈ രണ്ടര പതിറ്റാണ്ടോളം വരുന്ന ഇവിടുത്തെ ജീവിതം കൊണ്ട് എന്ത് നേടി?
ഇക്ക: അരനിമിഷത്തെ മൗനം.. ഇപ്പോൾ വലിയ സാമ്പത്തിക ഭദ്രതയൊന്നുമില്ല. ഞാൻ... പ്രവാസത്തിന്റെ സിൽ വർ ജൂബിലിയിലെത്തി നില്ക്കുമ്പൊഴും ചെറുതല്ലാത്തതും എന്നാൽ വീട്ടാൻ സാധിക്കുമെന്ന് തോന്നുന്നതുമായ  കടബാധ്യതയുണ്ടെനിക്ക്. വീട് വെച്ച വകയിലുള്ളതാണ്. പക്ഷെ ഈ സൗദിയിൽ വന്നതിനു ശേഷം ഞാൻ ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ട്. എല്ലാം കുടുംബത്തിനു വേണ്ടി ചെലവഴിക്കുകയായിരുന്നു.
പെങ്ങൻ മാരുടെ കല്യാണം, അനുജന്മാരുടെ പഠനം, ചികിൽസ തുടങ്ങി കുടുംബത്തിന്റെ ഏതൊരു ആവശ്യത്തിനും മറ്റാരെയും കാത്തു നില്ക്കാതെ മുന്നിട്ടിറങ്ങി. സ്വന്തത്തെ കുറിച്ച് ചിന്തിക്കാൻ വളരെ വൈകിയിരുന്നു. കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ സ്വന്തമായൊരു വീടിനെ ക്കുരിച്ച് ചിന്തിച്ചത് തന്നെ പ്രവാസത്തിന്റെ പതിനെട്ടാമത് വർഷത്തിലായിരുന്നു. വീടിന്റെ പണിക്കുള്ള ശ്രമം തുടങ്ങിയപ്പോൾ തന്നെ കുടുംബത്തിൽ ഏറെക്കുറെ ഒറ്റപ്പെട്ടവനും കൊള്ളരുതാത്തവനുമായി എന്നത് ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയായി.
എന്നാലും അൽ ഹംദുലില്ലാ..അനാവശ്യമായി ഒരൊറ്റ രൂപയും ചിലവായിട്ടില്ല.
ആ നെടുവീപ്പിൽ വേദനയുടെയും പ്രതീക്ഷയുടെയുമൊകെ ഓളങ്ങളും ഒരാളോടെങ്കിലും പങ്കുവെച്ചപ്പോഴുള്ള ആശ്വാസ നാളങ്ങളും ഉണ്ടെന്ന് എനിക്ക് തോന്നി.
കുറിപ്പുകാരൻ: ആത്മീയ തലത്തിൽ ഈ നീണ്ട പ്രവാസ ജീവിതം വല്ല നേട്ടവും സമ്മാനിച്ചോ? അതോ താഴോട്ടാണോ പോയത്?
ഇക്ക: ഒരിക്കലും താഴോട്ട് പോയിട്ടില്ല. ഒരു ഡ്രൈവറായിരുന്ന ഞാൻ നാട്ടിൽ സ്ഥിരമായിരുന്നെങ്കിൽ ഇന്ന് ഏതവസ്ഥയിലായിരിക്കുമെന്ന് ഊഹിക്കാൻ പോലും വയ്യ. നാട്ടിൽ നിസ്കാരത്തിലും മറ്റും കണിശത പുലർത്താൻ സാധിക്കാതിരുന്ന എനിക്ക് ഈ പ്രവാസ ജീവിതം നല്കിയ ഏറ്റവും വലിയ അനിഗ്രഹമാണ് കൃത്യമായി നിസ്കരിക്കാനുള്ള അറിവും ബോധവും ലഭിച്ചു എന്നത്. സുന്നത്ത് ജമാ അത്തിന്റെ സംഘടനകളുമായും പണ്ഡിതരുമായും അടുക്കാനും അതു വഴി അറിവ് നേടാനും ഇവിടെ നിന്ന് സാധിച്ചു. അതിനാൽ ജീവിതത്തിൽ ഒരു ചിട്ടയും രൂപവും ഉണ്ടായി.
കുറിപ്പുകാരൻ: ശരി.. കുടുംബത്തിന്റെ മറ്റു കാര്യങ്ങൾ..? മക്കൾ.. അവരുടെ വിദ്യാഭ്യാസം..... അതിലൊക്കെ ബഷീർക്ക സംതൃപ്തനാണോ?
ഇക്ക: തീർച്ചയായും. മക്കളുടെ(മൂന്ന് ആൺ മക്കൾ) മത-ഭൗതിക വിദ്യാഭ്യാസ കാര്യത്തിൽ പൂർണ്ണ സംതൃപ്തനാണ്.ഞാൻ ഇവിടെയാണെങ്കിലും ആവശ്യമായ സമയങ്ങളിൽ മക്കളുമായും, ഭാര്യയുമായും ആശയവിനിമയം നടത്തി അവരുടെ പഠനപരവും അല്ലാത്തതു മായ മുഴുവൻ ആവശ്യങ്ങളിലും ശക്തമായ ആസൂത്രണം ഞാൻ നടത്താറുണ്ട്. ചുരുക്കത്തുൽ ഉപ്പയുടെ സമ്മതമില്ലാതെ ഒന്നും ചെയ്യാത്തവിധം ഒരു നിയന്ത്രണം ഞാൻ ബോധപൂർവ്വം ഉണ്ടാക്കിയെടുത്തതാണ്. ഈ റിമോട്ട് പാരെന്റിംഗ് എന്നൊക്കെപ്പറയാറില്ലെ അത് തന്നെ സംഗതി.
മാഷാ അല്ലാ.... ബഷീർക്ക സംഘടനാ പ്രവർത്തങ്ങളും സംവിധാനങ്ങളുമൊക്കെ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിന്നു. റിമോട്ട് പരെന്റിംഗ് എന്ന വിഷയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഇപ്പോൾ പ്രവാസികൾക്ക് വ്യാപകമായ രീതിയിൽ മാർഗനിർദ്ദേശക്ലാസ്സുകൾ നടത്തിവരുന്ന കാര്യം ബഷീർക്കയും അറിഞ്ഞിരിക്കുമെന്ന് ഞാൻ മനസ്സിലാക്കി.
കുറിപ്പുകാരൻ: ഈയവസരത്തിൽ പുതു തലമുറയിലെ പ്രവാസികൾക്കായി വല്ല ഉപദേശവും...?
ഇക്ക: എന്നാലും പുതു തലമുറയിലെ പ്രവാസികൾ കൃത്യമായ സാമ്പത്തിക അച്ചടക്കവും നിഷ്ഠയും പാലിക്കുകയും ഈ മരുഭൂമിയിൽ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ഓരോ തുകയും വളരെ അത്യാവശ്യങ്ങൾക്ക് വേണ്ടി മാത്രം ചിലവഴിക്കുകയും ഗൾഫിന്റെ സംഭാവനയായ രോഗങ്ങൾ തേടിയെത്തുന്നതിന് മുമ്പ് ഇവിടുന്ന് നാട് പിടിക്കാനുള്ള ശ്രമങ്ങൾ ഓരോ പ്രവാസിയും നടത്തട്ടെ.
പറഞ്ഞു തീർന്നില്ല... ബഷീർക്കാന്റെ മൊബൈൽ ശബ്ദിക്കാൻ തുടങ്ങി..പെട്ടെന്ന് കമ്പനിയിൽ എത്താനുള്ള വിളിയാണ്. ‘ഹിലാൽ നുസ് സാ അ’ പറഞ്ഞ് ബഷീർക്ക മൊബൈൽ ചെവിയിൽ നിന്നെടുത്ത് വണ്ടിയുടെ ഡാഷിൽ വെച്ചു. പോട്ടെ വിളയിൽ.. മക്കൾക്ക് പച്ചരി വാങ്ങണമല്ലോ.
ചോദ്യങ്ങൾ ഇനിയും ബാക്കിയാക്കി സലാം പറഞ്ഞ് ഞാനും വണ്ടി സ്റ്റാർട്ട് ചെയ്തു..
ആ വണ്ടി പതിയെ നീങ്ങി ടൊയോട്ട സിഗ്നലിലെ നീണ്ട വാഹൻ നിരയിൽ ലയിച്ചു കഴിയുമ്പോഴേക്കും എന്റെ മനസ്സിൽ ആ മുഖത്തെ വിവിധ ഭാവങ്ങൾ തെളിഞ്ഞു കൊണ്ടിരുന്നു. മനസ്സ് പ്രാർത്ഥനാ മുഖരിതമായി........
ബഷീക്കാ...നാഥന്റെ സംരക്ഷണം തങ്കളെ അനുഗമിക്കട്ടെ...

അവസാനിച്ചിട്ടില്ല....
anajmussaqib@gmail.com

No comments:

Post a Comment