ഇത് തളിർ

കർമ്മ സമൃദ്ധമായ ഇന്നലകളുടെ ത്യാഗബന്ധുരമായ ഉൾപ്പിരിവുകളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി, ആരെയും കാത്തു നില്ക്കാതെ വ്രണിത ഹൃദയങ്ങളുടെ ശ്യാമരക്തം പുരണ്ട ജീർണ്ണ മാലിന്യങ്ങളുടെ നെയ്പ്പാട് കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നി ദ്രാവകങ്ങളിലൂടെ കഠിനമായി തുഴഞ്ഞു, അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞു മാറ്റി പ്രവാസത്തിന്റെ ഈ തീക്കടൽ മുറിച്ചു നീന്തുമ്പോൾ ആ നെഞ്ചിടിപ്പിന്റെ താളമിത...അക്ഷരങ്ങളായി ജന്മമണിഞ്ഞ് നിങ്ങളെ തേടുന്നു..... സ്വീകരിച്ചാലും.

സൃഷ്ടികളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു

തളിർ ഇ-മാഗസിനിലേക്ക്‌ ലേഖനം, കഥ, കവിത, കത്തുകൾ തുടങ്ങി നിങ്ങളുടെ എല്ലാ സർഗ സൃഷ്ടികളും ക്ഷണിക്കുന്നു. ഒപ്പം വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുക..! ഇമെയിൽ വിലാസം: rscdmmculturalcouncil@gmail.com

ഫലിതം / അബൂ തബ്ശീർ-ദമ്മാം


ബസ്റ്റാന്റിൽ ബസ്സ് കാത്തിരിക്കുന്ന വിക്കുള്ള ഒരാൾ അപരിചിതനോട് ‘ കി..കി..കി....കിഴക്കോട്ട് എപ്പോഴാണ് ബസ്സ്’ അപരിചിതൻ അയാളുടെ മുഖത്തെക്ക് നോക്കി, അല്പം ഗൗരവത്തിലാണ്; ഒന്നും മിണ്ടിയില്ല. ചോദിച്ചയാൾക്ക് കലികയറി. ഒന്നു കൂടെ ഉച്ചത്തിൽ വീണ്ടും., ‘ നി..നി..നി.. നിനക്ക് നാ..നാ..നാ..നാവില്ലേ? അപ്പോഴും അയാൾ മൗനം വെളിഞ്ഞതേയില്ല. ഇത് കണ്ടു നിന്ന മറ്റൊരാൾ ചോദിച്ചു, ’നിങ്ങളെന്താ ഒന്നും പറയാതിരുന്നത്?‘ അറിയില്ലെങ്കിൽ അറിയില്ലെന്നു പറഞ്ഞാൽ പോരെ?’ എ..എ..എ..എന്നിട്ട് വേണം എ....എ...എ..എനിക്ക് അ..അ..അ..അടി കി..കി...കി...കിട്ടുന്നത് കാ..ക....ക്...കാണാൻ അ..അ....അ..അല്ലേ?

No comments:

Post a Comment